അന്തേവാസികള്‍

Wednesday, August 24, 2011

ഷാപ്പിലാന്‍ ഒന്നാമന്റെ ഭരണകാലം !!

ഷാപ്പിലാന്‍ ഒന്നാമന്റെ ഭരണകാലം എന്നു പറയുന്നത് ഷപ്പന്നൂരിന്റെ സുവര്‍ണ്ണകാലമായിരുന്നു .അന്ന് ഷാപ്പന്നൂരില്‍ ജനിച്ചു വീണവര്‍ ഭാഗ്യവാന്മാര്‍..!! അവരൊക്കെ വായില്‍ വെള്ളിക്കരണ്ടിയും,ചന്തിക്ക് സ്വര്‍ണ്ണകുരണ്ടിയുമായി ജനിച്ചിരുന്നതായി ഐതീഹ്യം.! ആ കാലങ്ങളില്‍ മഹാബലിതമ്പ്രാന്‍ ഓണത്തിന് നാട്ടില്‍വന്നാല്‍ ഷപ്പനൂരിന് ചുറ്റുവട്ടാര ഗ്രാമങ്ങളിലെ ‘ബെഗ്ഗര്‍ പീപ്പീള്‍സിന്റെ കുടിലുകളില്‍ ചെന്ന് സര്‍ക്കാരു റേഷന്‍‌കടയിലൂടെ സൌജന്യമായി കൊടുക്കുന്ന രണ്ടു രൂപ അരിയുടെ ചോറും,പാണ്ടീക്കാര് എന്റോസള്‍ഫാനടിച്ചു വളര്‍ത്തിയ പച്ചക്കറിയുടെ അവിയലുമൊക്കെ മൂക്കുമുട്ടെ അടിച്ച് പെരുക്കിയിട്ട്,സ്വന്തം ഓലക്കുടയില്‍നിന്നും ഒരീര്‍ക്കിലുമൊടിച്ച് മോണക്കുകുത്തി ,നീട്ടിയൊരേമ്പക്കവും വിട്ട് കുടവയറും തടവി ഗമയിലങ്ങനെ പോകുമ്പോള്‍ ഷാപ്പന്നൂരിന്റെ അതിരേക്കൂടെങ്ങാനും പോകേണ്ടിവന്നാല്‍.....പുള്ളിക്കാരന്‍ ഓലക്കുടകൊണ്ട് മുഖം മറച്ചായിരുന്നു ഇതുവഴി പോയിരുന്നതെന്ന് പഴമക്കാരായ ചില പാണന്മാര്‍ ഇപ്പോഴും പാടി നടക്കാറുണ്ട്!കാരണം ഷാപ്പിലാന്റെ ഭരണവുമായി തട്ടിച്ചു നോക്കുമ്പോള്‍ മഹാബലി തമ്പുരാന്റെ ഭരണം ഒന്നുമായിരുന്നില്ല.
‘മാവേലിയാപോലും ....മാവേലി!,ഷാപ്പനൂരിലെ ഒരൊ സാധാരണക്കാരനും ഒരു മാവേലിക്ക് സമമായിരുന്നു.മവേലി നാടുവാണീടും കാലം മാനുഷ്യരെല്ലാരുമൊന്നു പോലെ,കള്ളവുമില്ല ചതിവുമില്ല,എള്ളോളമില്ല പൊളിവചനം..!ഒക്കെ നേരാ...! എന്നാല്‍ ഒന്നു പുറം ചൊറിഞ്ഞാല്‍ ചോറിഞ്ഞു വിടാന്‍ ആരേലുമുണ്ടാരുന്നോ മാവേലി..?ഇല്ല.! എന്നാല്‍ ഷാപ്പിലാന്റെ ഭരണകാലത്ത് അതിനായി ഒരു വിഭാഗം പിന്നോക്കാവിഭാഗത്തേതന്നെ ഷാപ്പന്നൂരിന്റെ പുറമ്പോക്കുകളില്‍ കുടില്‍കെട്ടി പാര്‍പ്പിച്ചിരുന്നു.
കോഴികള്‍ക്കുപോലും തോണ്ണൂറ്റെട്ടുരൂപയുടെ ബാസ്മതി ബിരിയാണിയരിയായിരുന്നു കൊടുത്തിരുന്നത്.രണ്ടുരൂപയുടെ അരി റോഡില്‍ കിടന്നാല്‍ കാക്കക്കുപോലും വേണ്ടായിരുന്നു അവരെല്ലാം ഭയങ്കര റിച്ച്ഫെലോസ്സായിരുന്നു(ഇവിടുത്തെ കാക്കകളേ..!!!) ഇവിടുത്തേ കാക്കക്കും കോഴിക്കുമൊക്കെ അഹങ്കാരം ഇങ്ങനാണേല്‍.....പിന്നെ ഇവിടുത്തെ മനുഷ്യന്റെ കാര്യം പറയാനുണ്ടോ..?!! ഇവിടുത്തെ മനുഷേമ്മാരുടെ റിച്ചിനേപ്പറ്റിപറയുവാണേല്‍.....അതിശയോക്തി പറയുവാണെന്നൊ,പുളുവടിക്കുവാണെന്നൊ മറ്റുനാട്ടുകാരുകരുതും.!
വണ്‍ഡേ...(ഒരുദിവസം)ഇവിടുത്തെ ചെരുപ്പുകുത്തിയായയൊരുത്തന്‍ ബെന്‍സ്സ് കാറൊക്കെ വിക്കുന്ന പീടികയുടെ മുന്‍പില്‍കൂടി നടന്നുപോകുവാരുന്നു..... സഡണ്‍ലി(പെട്ടന്ന്) അവനൊരു കാറുവാങ്ങണമെന്ന് മോഹംതോന്നി..! അവന്‍ ഉടനെ പീടികയില്‍കയറിചെന്ന് എനിക്ക് ഇതേലൊരു കാറുവേണം,ഒരേണ്ണത്തിന് എന്നാ വിലയാ? എന്നു ചോദിച്ചു അപ്പോള്‍ അവിടെ കാറൊക്കെ എടുത്തു കൊടുക്കാന്‍ നിന്ന സപ്ലെയര്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.എന്നാലും സപ്ലയര്‍ മറുപടി പറഞ്ഞു.പത്തറുപത്തഞ്ച് ലക്ഷമാവും..’ രണ്ടെണ്ണം എടുത്താല്‍ ഒരെണ്ണം ഫ്രീ വല്ലതുമുണ്ടോ ?,ചെരുപ്പുകുത്തിയുടെ ഈചോദ്യം സപ്ലെയര്‍ക്ക് തീരെ സുഖിച്ചില്ല.റെയില്‍വേസ്റ്റേഷന്‍ പരിസരത്തിരുന്ന് ഷൂപോളീഷു ചെയ്യുന്ന ഇങ്ങാരെവിടുന്നാ ഈ ബെന്‍സ് കാര്‍ വാങ്ങാന്‍പോകുന്നതെന്ന് വിചാരിച്ച് സപ്ലെയര്‍ ചെരുപ്പുകുത്തിയെ കുത്തിനു പിടിച്ച് പുറത്തുതള്ളി!! അപമാനിതനായ ചെരുപ്പുകുത്തി വീണ്ടും പീടികയില്‍ കയറിച്ചെന്ന് പീടികയുടെ മുതലാളിയോടുചോദിച്ചു ഈ പീടികക്ക്‌ എന്നാവിലയാ? ബെന്‍സ്സ്പീടികയുടെ മുതലാളി ഒന്നു ഞെട്ടിയെങ്കിലും...ഞെട്ടല്‍ മുഖത്ത് പ്രകടമാക്കാതെ ഉത്തരം പറഞ്ഞു.”നൂറുകോടി..!
സഡണ്‍ലി(പെട്ടന്ന്) ചെരുപ്പുകുത്തി തന്റെ മടക്കിക്കുത്തിയിരുന്ന പ്രീമിയര്‍ ഡബിള്‍ മുണ്ട് അങ്ങോട്ട് പൊക്കിപ്പിടിച്ച് വരയന്‍ അണ്ട്രയാറിന്റെ പോക്കറ്റില്‍നിന്നും നൂറുകോടി രൂപയെടുത്ത് ഒരുകെട്ടെടുത്ത് മേശപ്പുറത്തോട്ട് വേച്ചിട്ട്...അവടെകിടന്ന മുന്തിയ ഇനം ബെന്‍സ്സ് കാറൊന്ന് തനിയേ ഓടിച്ചു പോയി.ഓണ്‍ ദ വേയില്‍ സഡണ്‍ലി കാറിന്റെ പെട്രോളങ്ങു തീര്‍ന്നു.ഉടന്‍‌തന്നെ ചെരുപ്പുകുത്തി കാറില്‍നിന്നിറങ്ങി ,നാലു പാടും കണ്ണോടിച്ചു.അപ്പോഴാണ് അതുവഴി ഒരു അവലുകച്ചോടക്കാരന്‍ പയ്യന്‍ പോകുന്നത് ചെരുപ്പുകുത്തിയുടെ കണ്ണില്‍പെട്ടത്‌..ഉടനെ അവനെ അരികില്‍വിളിച്ച് ബെന്‍സ്സിന്റെ കീ അവന്റെ കൈയ്യില്‍ കൊടുത്തിട്ട് ഒരു ഓട്ടോപിടിച്ച് വീ‍ട്ടില്‍‌പോയി..!!“ഒരുചെരുപ്പുകുത്തിക്കിത്രേം അഹങ്കാരാമാ‍ണെങ്കില്‍.....ഇവിടുത്തെ പ്രമാണിമാരേക്കുറിച്ച് ഞാന്‍ പ്രത്യേകിച്ചൊന്നും പറയണ്ടാല്ലൊ.?!!
ഷാപ്പന്നൂരില്‍ ഇത്രക്ക്‌ സാമ്പത്തീക വളര്‍ച്ചക്ക് കാരണം ഇവിടെ സര്‍വ്വത്ര കള്ളായിരുന്നു,ഷാപ്പന്നൂരിലെ തെങ്ങില്‍ നിന്നുമാത്രമല്ല,കൌങ്ങില്‍നിന്നും,പ്ലാവില്‍നിന്നും,........എന്നുവേണ്ട ഒരു കിണറുകുഴിച്ചാല്‍ പോലും അതിനകത്തുനിന്നു വരെ കള്ളായിരുന്നു കോരിയെടുത്തിരുന്നത്.ആ കൊളോണീയല്‍ കാലത്ത് ഷാപ്പന്നൂരിന്റെ പൈതൃകങ്ങളും,ഖര,ദ്രാവക അസംസകൃതവസ്തുക്കളും നാടുകടത്തിയ നാട്ടു പ്രമാണിമാര്‍. തനിനാട്ടുരാജ്യങ്ങളായി...ചിലര്‍ സൂപ്പര്‍പവര്‍ “കണ്ട്രി“കളായി....ഇന്നു പലരാജാക്കന്മാരുടേയും കിരീടത്തില്‍ തൂങ്ങിക്കിടക്കുന്ന വൈരക്കല്ലുകളും മറ്റും “ഷാപ്പന്നൂര്‍ കോട്ടയില്‍“ നിന്നും അടിച്ചുമാറ്റിയ ഷാപ്പന്നൂര്‍ രത്നങ്ങളാണെന്ന് കരുതുന്നു.
(തുടരും)



3 അഭിപ്രായ(ങ്ങള്‍):

mad|മാഡ്-അക്ഷരക്കോളനി.കോം said...

ഹ ഹ ഹ എന്റെ മേല്പത്തൂരാനെ ആ ചെരുപ്പുകുത്തിയെ എനിക്കുമൊന്നു കാണിച്ചു തരണേ.. ഒരു ബെന്‍സ്‌ തടഞ്ഞാലോ

മേല്‍പ്പത്തൂരാന്‍ said...

പണ്ടാരം..!!!നമ്മളീ‍പ്പറഞ്ഞത് കീ.പി.2008.ലെക്കാര്യമാ..!ഷാപ്പന്നൂരിന്റെ പ്രതാപകാലത്ത് നടന്നകഥ.! ഇന്ന് പെട്രോള്‍ വിക്കുന്ന വിലക്ക് ബെന്‍സ്സ് ആരെങ്കിലും ചുമ്മാത് തന്നാല്‍ പോലും വാങ്ങുമോ...?!!

ajith said...

ഷാപ്പന്നൂരിന്റെ ആദ്യത്തെ അദ്ധ്യായം വായിച്ചപ്പോള്‍ വെറും പുളുവടിയെന്നാണ് കരുതിയത്. എന്നാല്‍ ഇത് വായിച്ചപ്പോള്‍ കാര്യങ്ങള്‍ കരുതിയതുപോലല്ലല്ലോ. തുടരട്ടെ കഥകള്‍

ഫേസ്സ് ബുക്കന്നൂര്‍ ശാഖാശ്രമം

LinkWithin

Related Posts with Thumbnails

അനന്തമജ്ഞാതമവര്‍ണ്ണനീയം ആശ്രമം തിരിയുന്ന മാര്‍ഗ്ഗം

കോറം തികയുന്നതിവിടെ

Pages

തിരയൂ

Loading...
Powered by Blogger.